• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മീ സിന്ധുതായി സപ്കൽ: കാലം നൽകിയ സിനിമ

ശ്രീജിത്ത് എൻ November 6, 2016 0

കാലം നൽകിയ ശ്രദ്ധേയമായ സിനിമയാണ് മീ സിന്ധുതായ്
സപ്കൽ. സമൂഹത്തിലെ അശരണർക്കു വേണ്ടി ജീവിതം ഉഴി
ഞ്ഞുവച്ച് ജീവിക്കുന്ന മഹനീയമായ മഹാരാഷ്ട്രീയൻ വനിതയെ
പ്പറ്റിയുള്ള ജീവചരിത്രസിനിമകൂടിയാണ് മീ സിന്ധുതായ് സപ്കൽ.
മറാത്തിയിൽ പുറത്തിറങ്ങിയ ‘മീ വൻവാസി’ എന്ന പുസ്തകത്തെ
ആധാരമാക്കി മലയാളിയായ ആനന്ദ് മഹാദേവനും സഞ്ജയ്
പവാറും ചേർന്ന് രൂപപ്പെടുത്തിയ ഈ സിനിമയുടെ ചലച്ചിത്രഭാഷ്യം
ഒരുക്കിയത് ആനന്ദ് മഹാദേവൻതന്നെയാണ്. ചിത്രത്തിൽ
അഭിനയിക്കുന്നുമുണ്ട് ആനന്ദ് മഹാദേവൻ.
സിന്ധുതായിക്കൊപ്പം അമേരിക്കയിലേക്കുള്ള വിമാനയാത്രയിൽ
ഉണ്ടാകുന്ന ഓരോ സന്ദർഭങ്ങളിലൂടെ ഭൂതകാലാനുഭവങ്ങളി
ലേക്ക് പുരോഗമിക്കുന്ന ഈ ചിത്രം മറാത്തിയിൽ ഇറങ്ങിയ ചിത്ര
ങ്ങളിൽ ശ്രദ്ധേയമായ ചിത്രം കൂടിയാണ്.
ദുരന്തപൂർണമായ ജീവിതത്തിന്റെ അവസ്ഥയിൽനിന്ന് വലിയ
വിജയങ്ങളുടെ ആകാശം കീഴടക്കിയ മഹനീയ വനിതയുടെ
ഹൃദയം തൊട്ടറിയുകയാണ് ഈ ചിത്രം.

പന്ത്രണ്ടുകാരിയായ ചിന്തിയുടെ പ്രധാന ജോലി എരുമകളെ
തീറ്റിക്കുകയായിരുന്നു. ഇതിനിടയിൽ അവസരം കിട്ടിയപ്പോൾ
തൊട്ടടുത്തുള്ള വിദ്യാലയത്തിൽ അവൾ പഠിക്കാനും ആരംഭിച്ചു.
എരുമകളെ വെള്ളത്തിൽ ഇറക്കിവിട്ട് ആ സമയം ഉപയോഗിച്ചാണ്
പഠിക്കാൻ തുടങ്ങിയത്. എന്നാൽ ഇതേ കാലയളവിൽ,
പ്രായപൂർത്തിയാവുന്നതിനു മുമ്പ് മുപ്പതുകാരനായ കൃഷിക്കാരന്റെ
ഭാര്യയായി ചിന്തി മാറുകയും ചെയ്തു. കല്യാണത്തിനുശേഷം
രണ്ടു കുട്ടികളുടെ അമ്മയാവുകയും ചെയ്തു ചിന്തി. എന്നാൽ അക്ഷ
രങ്ങളെ അത്ര സ്‌നേഹിച്ച ചിന്തിക്ക് അതു മറക്കാനായില്ല. വീട്ടിൽ
സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന പത്രത്തിലെ ഓരോ
വരിയും അരിച്ചുപെറുക്കുക അവളുടെ ഇഷ്ടമായിരുന്നു. തന്നേ
ക്കാൾ അക്ഷരമറിയുന്ന ഭാര്യയെ ശ്രീഹരി സപ്കൽ (ഉപേന്ദ്ര ലിമായെ)
പലപ്പോഴും ഭീകരമായി മർദിക്കുകയും ചെയ്തു. ഒരിക്കൽ
പ്രാദേശികമായി നടന്ന ഒരു കാര്യത്തിൽ ചിന്തി ഇടപെട്ട് അവി
ടത്തെ ജന്മിക്കെതിരെ സ്ര്തീകളെക്കൊണ്ട് നിലപാടെടുപ്പിക്കുകയും
ചെയ്തു. ദാംഡാജി അസത്കർ (ഗണേഷ് ജാദവ്) എന്ന ജന്മിക്ക്
ചിന്തിയോടുള്ള രോഷം മറ്റൊരുവിധത്തിലാണ് തീർത്തത്.

ഭർത്താവിനോട് ചിന്തി (തേജസ്വിനി പണ്ഡിറ്റ്) തന്റെകൂടെ ശയി
ച്ചിട്ടുണ്ടെന്ന കളവു പറഞ്ഞ് ചിന്തിയെ ശിക്ഷിക്കുകയായിരുന്നു.
ആ സമയത്ത് ഗർഭിണിയായിരുന്ന ചിന്തിയെ വീടിനു പുറത്താക്കു
ന്നു. കാലിത്തൊഴുത്തിൽ വച്ച് ചിന്തി ഒരു പെൺകുഞ്ഞിന് ജന്മം
നൽകുന്നു. അവിടെനിന്ന് പെറ്റുവീണ കുട്ടിയുമായി അമ്മയുടെ
സമീപത്തെത്തിയെങ്കിലും പേരുദോഷം കേൾപ്പിച്ചതിന്റെ പേരിൽ
അമ്മ(ചാരുശീല സബ്‌ലെ)യും കയ്യൊഴിയുന്നു. എല്ലാവരാലും
ഉപേക്ഷിക്കപ്പെട്ട ചിന്തി പിന്നീട് രണ്ടു പ്രാവശ്യം ആത്മഹത്യയ്ക്ക്
ശ്രമിക്കുന്നു. എന്നാൽ തീവണ്ടിപ്പാളത്തിൽ മാറിയോടിയതിനാലും,
പിന്നീട് കയത്തിലേക്കു ചാടി മരിക്കാൻ നോക്കുമ്പോൾ
പിഞ്ചുകുഞ്ഞിന്റെ നിലവിളിയും ചിന്തിയെ തിരികെ ജീവിതത്തി
ലേക്ക് അടുപ്പിക്കുകയാണ്. പിന്നീട് പിഞ്ചുകുഞ്ഞുമായി കാൽനടയായി
മഹാരാഷ്ട്രയിൽ നടന്ന് അഭംഗുകൾ പാടി, ദൈവസ്തുതികളുമായി
തെരുവുകുട്ടികളുടെ അമ്മയായി. മകളും അവർക്കൊപ്പംതന്നെ
വളർന്നു. ഇപ്പോൾ ആയിരത്തോളം കുട്ടികളുടെ അമ്മ
യായി ചിന്തി, സിന്ധുതായിയായി. വർഷങ്ങൾക്കുശേഷം ഭർ
ത്താവ് സിന്ധുതായിയുടെ അടുത്ത് തിരിച്ചെത്തുന്നു.

സിന്ധുതായിയുടെ കുട്ടിക്കാലം അവതരിപ്പിച്ച പരഞ്ജൽ
ഷെട്ടെ, ഇരുപതു വയസ്സു മുതൽ നാല്പതു വയസ്സുവരെയുള്ള
കാലം അവതരിപ്പിച്ച തേജസ്വിനി പണ്ഡിറ്റ്, പ്രായാവസ്ഥ അവതരിപ്പിക്കുന്ന
ജ്യോതി ചന്ദേക്കർ എന്നിവർ ഈ ചിത്രത്തിൽ ശ്രദ്ധേ
യമായ അഭിനയമാണ് കാഴ്ചവച്ചത്. മറ്റു നടന്മാരായ ഉപേന്ദ്ര ലിമായെ,
ഗണേഷ് ജാദവ്, സുഹാസ് പാൽഷിക്കർ, സ്ര്തീകഥാപാത്രങ്ങ
ളായ നീന കുൽക്കർണി, ചാരുശീല സബ്‌ലെ എന്നിവരും ശ്രദ്ധേ
യമായ അഭിനയംതന്നെയാണ് ചിത്രത്തിനു നൽകിയത്. സംഗീ
തവും ശ്രദ്ധേയമാണ്.

നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന്
മഹാരാഷ്ട്രാ സർക്കാരിന്റെ ഏറ്റവും നല്ല മറാത്തി ചിത്രത്തിനുള്ള
പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഒരു മലയാളി സംവിധാനം ചെയ്ത മറാ
ത്തിചിത്രമെന്നതിനപ്പുറം ഈ ചിത്രത്തിന്റെ ആവിഷ്‌കരണരീ
തിയും ചെറിയ സംഭവങ്ങളിലൂടെ ഭൂതകാലത്തെ അവതരിപ്പിക്കു
ന്നതും മികച്ചുനിൽക്കുന്നതാണ്.

‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ’ എന്നു പറ
ഞ്ഞത് ബ്രെഹ്താണെങ്കിലും ഒരു മഹാരാഷ്ട്രീയൻ വനിത തന്റെ
ജീവിതത്തിലൂടെ അറിവിന്റെയും അനുഭവത്തിന്റെയും വിശാലഭൂമിക
കെട്ടിപ്പടുക്കുന്ന കാഴ്ച കണ്ണുനിറയാതെ നമുക്ക് കാണാനാവില്ല.
അത്ര കാരുണ്യം ഈ ചിത്രത്തിൽ ഉടനീളമുണ്ട്.

Previous Post

പന്നഗം പാടുന്നു

Next Post

ആറാം ദിവസം – ചിത്രകലയിലെ ഉല്പത്തിക്കഥ

Related Articles

CinemaErumeli

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ ദേശത്തിന്റെ രാവുകൾ പകലുകൾ

Cinema

പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം

Cinema

സിനിമയും സ്ത്രീയും; പുരുഷകാമനകളുടെ പൂര്‍ത്തീകരണം

CinemaErumeli

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട് ചേരുമ്പോൾ

Cinema

ഓൾ ക്രീക്കിൽ സംഭവിച്ചത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

ശ്രീജിത്ത് എൻ

മീ സിന്ധുതായി സപ്കൽ: കാലം നൽകിയ സിനിമ

ബോംബെ ടാക്കീസ്: യോനിയുടെ ആത്മഗതങ്ങൾ

ലോകസിനിമയിലേക്ക് സൈക്കിൾ ചവിട്ടി ഒരാൾ

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് കാലത്തിനു നേരെ പിടിച്ച കണ്ണാടി

ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ

പി.പി. രാമചന്ദ്രനൊപ്പം

മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പുനർവായിക്കുന്നു

ടി.ഡി. രാമകൃഷ്ണൻ: ക്രിയാത്മകതയുടെ തീക്ഷ്ണമുഖം

Latest Updates

  • എ. അയ്യപ്പൻ മലയാളകവിതയ്ക്ക് നൽകിയ പുതിയ സഞ്ചാരപഥങ്ങൾSeptember 29, 2023
    (കവി എ അയ്യപ്പനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം). തുടർച്ചയുടെ ഭംഗം അമൂർത്തവും […]
  • ബാലാമണിയമ്മയും വി.എം. നായരുംSeptember 29, 2023
    (ഇന്ന് ബാലാമണിയമ്മയുടെ ഓർമ ദിനത്തിൽ എം.പി.നാരായണപിള്ള വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു കുറിപ്പ് […]
  • ഇന്ത്യ ജനാധിപത്യത്തിന്റെ ഈറ്റില്ലമോ?September 28, 2023
    ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ […]
  • സി.എല്‍. തോമസിന് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരംSeptember 28, 2023
    കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന […]
  • കൊടിയേറ്റംSeptember 28, 2023
    കൊടുങ്കാറ്റ് മുറിച്ചുയരുംകൊടികൾ.!കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ.!കൊടികളുയർത്തീ കയ്യുകൾ…പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ…അവരുടെ കരവിരുതാൽ […]
  • വൃദ്ധസദനങ്ങൾക്ക് ഒരാമുഖംSeptember 27, 2023
    കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven