(യുവ നൈജീരിയൻ നോവലിസ്റ്റ് എ. ഇഗോനി ബെരെറ്റ് രചിച്ച Blackass എന്ന നോവലിനെ കുറിച്ച്)
ആ നിർണായകമായ പ്രഭാതത്തിൽ ഗ്രിഗോർ
സാംസയിൽ (‘മെറ്റ
മോർഫോസിസ്’) സംഭവിക്കുന്ന രൂപാ
ന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ആദ്യ
വാചകത്തിൽ തന്നെ പറഞ്ഞു വയ്
ക്കുമ്പോൾ ഫ്രാൻസ് കാഫ്ക വായന
ക്കാരോട് ആവശ്യപ്പെടുന്നത് അറിഞ്ഞു
കൊണ്ടുതന്നെ അവിശ്വാസത്തിന്റെ
വ്യാവഹാരിക യുക്തിബോധം മാറ്റിവയ്
ക്കാനാണ് (willing suspension of disbelief). പൊടുന്നനെ സംഭവിക്കുന്ന
സ്വത്വ വ്യതിയാനത്തിന്റെയും പരിണാമ
ത്തിന്റെയും തടവിൽ നിന്ന് ഇനിയൊരു
തിരിച്ചുപോക്ക് സാദ്ധ്യമല്ലാത്ത വിധം
ഗ്രിഗോർ സാംസ മനുഷ്യകുലത്തിന് അന്യനായിത്തീരുന്നു.
‘ഇനിയെന്ത്?’ എന്ന
ഗ്രിഗോർ സാംസയുടെ ചോദ്യം മുൻ കുറി
പ്പായി രേഖപ്പെടുത്തിയാണ് ഇഗോനി
ബെരെറ്റ് എന്ന യുവ നൈജീരിയൻ നോവലിസ്റ്റ്
മറ്റൊരു ‘രായ്ക്കു രാമാനം’ രൂപാ
ന്തരത്തിന്റെ കഥയായ തന്റെ പ്രഥമ
നോവൽ ‘Blackass’ (കറുത്ത പൃഷ്ടം)
ആരംഭിക്കുന്നത് എന്നത് യാദൃച്ഛികമല്ല.
എന്നാൽ സാംസയെ പോലെ ജന്തുതയുടെ
അതിർവരമ്പുകൾ മുറിച്ചു കടന്നു പ്രാണിജന്മത്തിലേക്കു
കൂട് മാറുകയല്ല ഫ്യൂറോ
വാരിബോകോ. അയാൾ മുറിച്ചു കട
ക്കുക കറുത്തവന്റെയും വെളുത്തവന്റെ
യും ഇടയിലെ വർണ നിയമങ്ങളുടെ അതിരുകളാണ്.
ആദ്യത്തേതിനെ അപേ
ക്ഷിച്ച് ഇത് ഒരടഞ്ഞ അറ്റമല്ലാത്തതു
(dead end) കൊണ്ടും സാംസയെ പോലെ
മാനവ കുലത്തിൽ നിന്നുതന്നെ ബഹിഷ്കൃതനല്ലാത്തതുകൊണ്ടും
അ
യാൾക്ക് മുന്നിൽ സാധ്യതകൾ/പരിമി
തികൾ വേറെയാണ്. പരിചിത ലോകവുമായി
പുനർ സമന്വയത്തിന്റെ (reintegration)
സാധ്യതകൾ തേടേണ്ടതുണ്ട്
അയാൾക്ക്.
രൂപാന്തരണമെന്ന
സ്വത്വപ്രതിസന്ധി
ലാഗോസിലെ സാധാരണ അഭ്യസ്തവിദ്യനും
തൊഴിലന്വേഷിയുമായ ഫ്യൂറോ
വാരിബോകോ എന്ന മുപ്പത്തിമൂന്നുകാരന്റെ
നിനച്ചിരിക്കാത്ത രൂപാന്തര
ണം ഒരു സുപ്രഭാതത്തിൽ അയാളെ
തീർത്തുമൊരു വെളുത്തവൻ ആക്കുന്ന
തോടെയാണ് ഇതിവൃത്തം വികസിച്ചു
തുടങ്ങുന്നത്. ”ഇന്ന് പ്രഭാതത്തിൽ ഫ്യൂറോ
വാരിബോകോ ഉണർന്നത് സ്വപ്ന
ങ്ങൾക്ക് അവയുടെ വഴിതെറ്റാമെന്നും ഒരു
ഉറക്കത്തിന്റെ തെറ്റായ വശത്ത് എ
ത്തിച്ചേരാമെന്നുമുള്ള കണ്ടെത്തലിലാണ്”
എന്ന് ആദ്യ വാചകം. നീലക്കണ്ണുകളും
നീല ഞരമ്പുകൾ പിടച്ചു നിൽക്കുന്ന
ചോര തൊട്ടെടുക്കാവുന്ന വെള്ളക്കാരന്റെ
ഉടലും അയാളെ അങ്കലാപ്പിലാക്കു
ന്നത് തന്റെ രൂപാന്തരം വീട്ടുകാരിൽ എ
ന്ത് പ്രതികരണമാണുണ്ടാക്കുക എന്ന ഭയം
കൊണ്ട് മാത്രമല്ല; അന്നേ ദിവസം
താൻ ഏറെ നാളായി കാത്തിരുന്ന ഒരു
ഇന്റർവ്യൂവിനു ഹാജരാകേണ്ടതും ഉണ്ട
യാൾക്ക് എന്നതുകൊണ്ടുമാണ്. ഏഴാം
വയസ്സിൽ ചിക്കൻപോക്സ് പിടിപെട്ട
പ്പോൾ കൂട്ടിരുന്ന മമ്മയെ ഇപ്പോൾ അയാൾക്ക്
ആശ്രയിക്കാനാവില്ല. അന്ന് പുരട്ടിയ
കാലമൈൻ ലോഷൻ കഴുകിക്കളയാമായിരുന്നു.
കാൻസർ ആയിരുന്നെ
ങ്കിൽ ലോകത്ത് താൻ തനിച്ചല്ല. സ്കി
സോഫ്രീനിയ ആണെങ്കിൽ മനസ്സിന്റെ
‘ഭ്രാന്തമായ മൂടൽമഞ്ഞ്’ ഇടയ് ക്കിടെ
തെളിയുന്ന വേളയിൽ ആളെ തിരികെ
കിട്ടും. ഇപ്പോൾ അറിയാവുന്നവരെയും
വേണ്ടപ്പെട്ടവരെയും കാണാതെ വിട്ടുപോവുക
എന്നതു മാത്രമാണ് അയാളുടെ
മുന്നിലുള്ള വഴി. ഈ തീരുമാന
ത്തിൽ വീട്ടുകാരെ കാണാതെ ‘മുങ്ങി’
അയാൾ പുറത്തു കടക്കുന്നുണ്ടെങ്കിലും
ഈ നിമിഷം മുതൽ അയാൾ സ്വത്വ പ്രതിസന്ധി
അനുഭവിച്ചു തുടങ്ങും. ”ആരും
ജനനം സ്വയം ആവശ്യപ്പെടുന്നില്ല,
കറുത്തവനാവാനോ വെളുത്തവനാവാനോ
ഇടയിലേതെങ്കിലും നിറമോ ആവശ്യപ്പെടുന്നില്ല,
എന്നിരിക്കിലും ഒരാൾ ജ
നിച്ചുവീഴുന്ന വ്യക്തിത്വം ഈ ലോകത്ത്
വിശദീകരിക്കാൻ ഏറ്റവും പ്രയാസമുള്ള
കാര്യമായിരിക്കും”.
ഹാസ്യ ഭാവനയും പ്രകോപനപരമാംവിധമുള്ള
പരി
ഹാസ വാഞ്ഛയും മുറ്റി
നിൽക്കുന്ന ആവിഷ്കാര
രീതിയാണ് ഇഗോനി ബെരെറ്റ്
അവലംബിക്കുന്നത്.
ദ്വന്ദ്വ വ്യക്തിത്വവും പ്രതി
സന്ധികളും എന്ന വിഷയം
തന്റെ മുൻകഥകളിലും
ബെരെറ്റ് കൈകാര്യം ചെ
യ്തിട്ടുണ്ട് എന്നും ചൂണ്ടി
ക്കാണിക്കപ്പെടുന്നു. എ
ന്നാൽ ഇതിവൃത്ത കേന്ദ്രമായ
രൂപാന്തരണം മുന്നോട്ടു
വയ്ക്കുന്ന സാദ്ധ്യതകൾ
വേണ്ടത്ര ആഴത്തിൽ പരി
ശോധിക്കപ്പെട്ടിട്ടില്ല എന്നും
ഒട്ടേറെ വാഗ്ദാനം ചെയ്ത
ഒരു തുടക്കത്തിനു ശേഷം
അത്രയൊന്നും അസാധാരണത്വമില്ലാത്ത
പതി
വുചാലുകളിലേക്ക് നോവൽ
വീണു പോകുന്നു എ
ന്നും ഭ്രമാത്മക, സർറിയലി
സ്റ്റിക്/മാജിക്കൽ റിയലിസ്റ്റി
ക് സാദ്ധ്യതകൾ ഒന്നും ശ്രദ്ധേയമാം
വിധം ശ്രമിച്ചു
നോക്കുന്നതേയില്ലെന്നും
വിമർശനങ്ങൾ ഉന്നയിക്ക
പ്പെട്ടിട്ടുണ്ട്.
സിംബാബ്വേയെ പോലെ ഒരു ‘സെറ്റ്ലർ കോളനി’ അല്ലാതിരുന്നതുകൊണ്ട്
സ്വാതന്ത്ര്യാനന്തരം
നൈജീരിയയിൽ വെളുത്ത വർഗക്കാർ
അപൂർവ കാഴ്ചയായിരുന്നു. ലാഗോസ്
തെരുവിൽ ഒരു ‘ഒയീബോ’ (വെള്ളക്കാരൻ)
നടന്നു പോകുന്നത് തൊട്ടു നോ
ക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് കൗതുക
ക്കാഴ്ചയാണ്, റിക്ഷ വണ്ടിക്കാർക്ക് നാലിരട്ടി
പിടുങ്ങാനുള്ള കറവപ്പശു, കറു
ത്തവരുടെ കടലിൽ ഒരു ഒറ്റയാൻ. തുറി
ച്ചു നോട്ടങ്ങൾക്കെതിരെ നിസ്സംഗതയും
നഗ്നമായ ജിജ്ഞാസയ്ക്കെതിരെ അവഗണനയും
ആവശ്യമില്ലാത്തിടത്തേ
ക്ക് നോക്കാതിരിക്കലും വേഗം അയാൾ
പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്. അയാളുടെ
നൈജീരിയൻ പേരും ഉച്ചാരണവും
അസാധാരണമായി തോന്നുന്നവരോട്
‘ഞാൻ ഒരു നൈജീരിയക്കാരൻ ആണ്’
എന്ന് അയാൾക്ക് പറയേണ്ടിവരുന്നു.
എന്നാൽ രൂപാന്തരണത്തിനു മറ്റൊരു നല്ല
വശവും ഉണ്ടെന്ന് അയാൾ വേഗം കണ്ടെത്തുന്നു.
ഒരു സാധ്യതയും ഇല്ലാതി
രുന്ന ‘ഹബാ! നൈജീരിയ’യിലെ ജോലി
പറഞ്ഞതിലും ഉയർന്ന പോസ്റ്റിൽ
അയാൾക്ക് കിട്ടുന്നു. ‘നിങ്ങളായിരിക്കും
എന്റെ പ്രധാന പ്രതിനിധി, എന്റെ വൻ
തോക്ക്, പ്രധാന കക്ഷികളെ ആകർഷി
ക്കാൻ ഞാൻ അയക്കുന്ന വ്യക്തി’ എ
ന്നാണ് ഒരു വെള്ളക്കാരനെ സെയിൽസ്
റെപ്രസെന്റേറ്റീവ് ആയി കിട്ടുന്നതിലു
ള്ള മുൻതൂക്കം ഓർത്ത് ഡയറക്ടർ പറയുക.
ലാഗോസിലെ ഇര തേടിയിറങ്ങു
ന്ന സ്ത്രീകളിൽ അയാൾ താത്പര്യം ജ
നിപ്പിക്കുന്നതും ഒരു വേള അയാൾക്ക് തുണയാവുന്ന
സൈരീറ്റയെ അയാൾ ക
ണ്ടുമുട്ടുന്നതും അങ്ങനെയാണ്. അതി
സമ്പന്നനായ ഒരു ‘ഷുഗർ ഡാഡി’യുടെ
ഇഷ്ടക്കാരിയായ സൈരീറ്റ അയാൾക്ക്
അഭയവും സംരക്ഷണവും പ്രണയവും
ആവുന്നുണ്ട്. പ്രണയത്തിന്റെ ഒരു രാവ്
പുലരുന്ന വെട്ടത്തിലാണ് അയാളുടെ രൂപാന്തരത്തിലെ
വിചിത്രമായ പ്രത്യേകത,
മുൻ വ്യക്തിത്വത്തിന്റെ/ജീവിത കാ
ണ്ഡത്തിന്റെ ബാക്കിപത്രമായ അത്യ
സാധാരണത്വം (oddity) സൈരീറ്റ കണ്ടെത്തുന്നത്.
നോവലിന്റെ തലക്കെട്ട്ആ
വൈചിത്ര്യത്തെ സൂചിപ്പിക്കുന്നു. അയാളുടെ
ഉടലിൽ ഇപ്പോഴും ഭൂതകാല മുദ്രയായി
അയാളുടെ പൃഷ്ടം കറുത്തു മിനു
ത്തിരിക്കുന്നു. എന്നാൽ ഫ്യൂറോ പതി
യെ കണ്ടെത്തുന്നതുപോലെ സൈരീറ്റ
ആവശ്യത്തിൽ കൂടുതൽ ആവശ്യപ്പെടു
ന്നവളല്ല. അവളുടെ സഹായത്തോടെ
അയാൾ വസ്ത്രവും മറ്റും വാങ്ങുകയും
ജോലിയിൽ ചേരേണ്ട ദിവസം വരെ താമസിക്കാൻ
ഇടം കണ്ടെത്തുകയെന്ന പ്രശ്നം
പരിഹരിക്കുകയും ചെയ്യും. അടിമുടി
അഴിമതി നിറഞ്ഞതും കൈക്കൂലി ഒരു
നിയാമക ശക്തി തന്നെയായി തീർന്നതുമായ
ലാഗോസിൽ അതേ വഴിയിൽ ഭീമമായ
കൈക്കൂലി കൊണ്ട് അയാൾക്ക് അതി
ശീഘ്രം പാസ്പോർട്ട് നേടിക്കൊടു
ക്കുന്നതും അവൾതന്നെ.
സ്വത്വപ്രതിസന്ധിയുടെ അടുത്ത പരീക്ഷണ
ഘട്ടം പത്രങ്ങളിലും ട്വിറ്റർ പോലുള്ള
നവ മാധ്യമങ്ങളിലും മമ്മയും സഹോദരിയും
അയാളുടെ തിരോധാന
ത്തെ കുറിച്ച് നൽകുന്ന പരസ്യങ്ങളാണ്.
എന്നാൽ അതോടൊപ്പം അയാൾ തിരി
ച്ചറിയുന്നുണ്ട് കുടുംബത്തിൽ നിന്നുള്ള
ഒളിച്ചോട്ടത്തിന്റെ ആവശ്യം. ”പക്ഷെ
എന്തുകൊണ്ട്, എന്തുകൊണ്ടാണ് ഓട്ടം
ഒരിക്കലും അവസാനിക്കാത്തത്? കാരണം
അയാൾക്ക് അയാളുടെ കടങ്ങൾ വീ
ട്ടേണ്ടിയിരുന്നു, അതുകൊണ്ടാണ്. അവരുടേത്
രേതസ്സിന്റെയും മുലപ്പാലിന്റെ
യും കടമായിരുന്നു, ചോരയുടെയും വി
യർപ്പിന്റെയും കണ്ണീരിന്റെയും. അയാൾ
ക്ക് വീട്ടിത്തീർക്കാനോ രക്ഷപ്പെടാനോ
കഴിയാത്തത്. പക്ഷെ അയാൾ ശ്രമി
ക്കും.
അപ്പോൾ ഇനി അയാൾക്ക് തന്റെ
പേര് മാറ്റേണ്ടിയിരുന്നു”.
ഒടുവിൽ അയാൾ മറ്റൊരു പേര് തേടിപ്പിടിക്കുന്നു:
ഫ്രാങ്ക് വൈറ്റ്. ‘ഹബ!
നൈജീരിയ’യിൽ അടുപ്പം തോന്നുന്ന
ടോസിൻ എന്ന യുവതി ഒരു ഘട്ടത്തിൽ
രേഖയിലെ പേരും ഇതുമായുള്ള വൈരുധ്യം
കണ്ടെത്തുമ്പോൾ തിരിച്ചിട്ട ഒരു കഥയിലൂടെ
ഫ്യൂറോ വിദഗ്ധമായി സ്വയം
മറച്ചുവയ്ക്കുന്നു: ലാഗോസിലെ വേട്ട
ക്കാരികളിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെ
ത്തിയ നൈജീരിയൻ പേരാണ് ഫ്യൂറോ
വാരിബോകോ.
ഭൂതകാലത്തിന്റെ പൊക്കിൾകൊടി
ഫ്രാങ്ക് വൈറ്റ് എന്ന പേരിൽ തനി
ക്കൊരു പുതിയ പാസ്പോർട്ട് സംഘടി
പ്പിച്ചേ ഒക്കൂ എന്ന സാഹചര്യത്തിലും
സൈരീറ്റ അയാളുടെ രക്ഷയ്ക്കെത്തു
ന്നു. എന്നാൽ അയാളുടെ വിരലടയാള
ങ്ങൾ ലാഗോസ് പാസ്പോർട്ട് ഓഫീസി
ലെ കംപ്യൂട്ടറിൽ ഉള്ളതുകൊണ്ട് അബൂ
ജയിലേ അത് സാദ്ധ്യമാവൂ എന്ന് അയാൾ
കണ്ടെത്തുന്നു. മികച്ച ജോലി വാഗ്ദാനവും
അതോടൊത്ത് അയാൾക്ക്
അവിടെ ലഭിക്കുന്നുണ്ട്. ലാഗോസ് വിട്ടു
പോകാൻ അയാൾ തയ്യാറെടുക്കുമ്പോഴാണ്
സൈരീറ്റ തന്റെ സന്തോഷവാർ
ത്ത അറിയിക്കുന്നത്: അവൾ ഗർഭിണി
യാണ്. കോണ്ടം ഉപയോഗിക്കുന്നതി
നെഎപ്പോഴും എതിർത്തു നിന്നത് ഫ്യൂറോ
തന്നെയായിരുന്നെങ്കിലും ഇത്
സൈരീറ്റ ബോധപൂർവം സൃഷ്ടിച്ച കെണി
ആണെന്ന് അയാൾ കരുതുന്നു. ”ഒരു
കുഞ്ഞ് അയാൾക്ക് വരുത്താനാവാ
ത്ത തെറ്റായിരുന്നു. പല കാരണങ്ങൾ
കൊണ്ടും, എന്നാൽ ഏറ്റവും പ്രധാനം
താൻ വീട് വിടേണ്ടി വന്നതിന്റെ പിന്നി
ലെ അതേ കാര്യം തന്നെ. തനിയെ സഹിക്കുക,
തനിയെ മരിക്കുക. നിന്റെ അ
ന്ധമായ പ്രഹരങ്ങൾക്ക് മുന്നിൽ ആരാണെന്ന്
നോക്കാതെ ജീവിതത്തിൽ വഴി
കണ്ടെത്തുക. അസ്തിത്വത്തിന്റെ ഈ
ദ്വീപിൽ താൻ കെണിയിൽ പെട്ടവനാണെന്ന്
തിരിച്ചറിയുന്നവനാണ് അതിജീ
വിക്കുന്നവൻ. സൈരീറ്റ, അവളെക്കൊ
ണ്ടുണ്ടായ എല്ലാ ഉപയോഗങ്ങളും ഇരി
ക്കിലും, മറ്റൊരു കെണിയായിരുന്നു”. തന്റേത്
സൈരീറ്റ പ്രതീക്ഷിക്കും പോലെ
ഒരു വെളുത്ത കുഞ്ഞാവില്ല എന്നും ഒരു
കറുത്ത കുഞ്ഞിനെ ഭൂമിയിലേക്ക് ആനയിക്കേണ്ടതില്ല
എന്നും അയാൾ തീരുമാനിക്കുന്നു.
സൈരീറ്റയുടേത് അത്തരം കനം
കുറഞ്ഞ സ്വാർത്ഥതയാണോ എന്ന
ചോദ്യം അയാളെ അലട്ടുന്നില്ല. ‘തന്റെ
കറുത്ത പൃഷ്ടം തന്നെ ജീവിതത്തിൽ ആവശ്യത്തിൽ
കൂടുതൽ കുഴപ്പമായിരുന്നു,
ഒഴിവാക്കാൻ ഒരിക്കലും കഴിയാത്തത്,
എന്നാൽ ഒരു കറുത്ത കുഞ്ഞ് ഒരു പുതി
യ ജീവിതത്തിനുള്ള എല്ലാ സാദ്ധ്യതയും
നശിപ്പിക്കും’. കുട്ടിയെ മോഹിച്ചു തുട
ങ്ങിയ സൈരീറ്റയെ പിന്തിരിപ്പിക്കാൻ ര
ണ്ടു വഴികളുണ്ടായിരുന്നു. ഒന്ന് തന്നെ
ക്കുറിച്ചുള്ള സത്യം പറയുക, തെളിവായി
തന്റെ പൃഷ്ടം കാണിക്കുക. ഇത് പക്ഷെ
ഭാഗ്യാന്വേഷണത്തിൽ തനിക്കു ഗുണകരമായ
വഴിയല്ല എന്ന് അയാൾക്കറി
യാം.
രണ്ടാം മാർഗം ഇതാണ്: സൈരീറ്റ
തന്നോടൊപ്പം അബൂജയിലേക്ക് വരി
ക. സാമാന്യം സമ്പാദിച്ചു കഴിഞ്ഞു കുടുംബത്തെ
ഉണ്ടാക്കുക. ഭൂതകാലം, ഈ
കുഞ്ഞുൾപ്പെടെ, മറന്നു കളയുക. എ
ന്നാൽ ഇങ്ങനെയൊരു വഴി മുന്നോട്ടു
വയ്ക്കുമ്പോൾ ഫ്യൂറോ യഥാർത്ഥ
ത്തിൽ അത് നടപ്പാക്കാൻ കൗതുകമുള്ള
വനല്ല. പിറ്റേന്ന് പ്രഭാതത്തിൽ ക്ലിനിക്കി
ലേക്ക് പോകുന്ന സൈരീറ്റയെ കാത്തു
നിൽക്കാ തെ ‘തരാ നുള്ളതൊ ക്കെ
ഞാൻ വീട്ടും’ എന്നൊരു കുറിപ്പെഴുതി വ
ച്ച് അയാൾ പോകുന്നു. ഒരു ഉപജാപകന്റെ
കുറ്റബോധമില്ലായ്മ അടയാളപ്പെടു
ത്തുന്ന ഫ്യൂറോയുടെ വ്യക്തിത്വം ഏറ്റ
വും ഹീനമായി ഇടപെടുന്നത് തന്നോട്
ഏറ്റവും സ്നേഹവും സഹായ മനസ്ഥി
തിയും പ്രകടിപ്പിച്ച സൈരീറ്റയോടുത
ന്നെയാണ്. ഏതെങ്കിലും നിലയിൽ പ്രാധാന്യമുള്ള
സ്ത്രീകഥാപാത്രങ്ങളൊ
ന്നും നോവലിൽ പ്രകടമായ പരിഹാസ
സ്വരത്തിലുള്ള നിരീക്ഷണങ്ങൾ അർ
ഹിക്കുന്നവരല്ല എന്നത് ശ്രദ്ധേയമാണ്.
കാണാതായ മകന്റെ തിരിച്ചു വരവിനു
തയ്യാറെടുത്ത് ഓരോ ദിനവും അവന്റെ
മുറി വൃത്തിയാക്കിയും ഒരുക്കിയും കാ
ത്തിരിക്കുന്ന മമ്മയും സ്നേഹത്തോടെ
തിരിച്ചു വിളിച്ചുകൊണ്ടേയിരിക്കുന്ന സഹോദരി
തകേനയും തൊട്ട് ഹബാ!
നൈജീരിയയിൽ സൗഹൃദവും പ്രണയവുമായി
കൂട്ടിനു വരുന്ന ടോസിൻ, എല്ലാ
റ്റിനുമുപരി സൈരീറ്റ എന്നിവരൊക്കെ ഉദാഹരണം.
രൂപാന്തരത്തിന്റെ രണ്ടാമൂഴം,
മെറ്റാ നരേറ്റീവ്
നോവലിസ്റ്റിന്റെ അപരസ്വത്വമാ
യോ പ്രതിരൂപമായോ കടന്നു വരുന്ന ഇഗോർനി,
ഫ്യൂറോയുടെ പാലായനത്തി
ന്റെ ആദ്യ ദിനത്തിൽ തന്നെ ഒരു റെസ്റ്റോറന്റിൽ
വച്ച് അയാളെ കാണുന്നുണ്ട്. എഴുത്തുകാരനാണ്
എന്ന അറിവിലാണ്
കുറച്ചു ദിവസം തന്നെ കൂടെ പാർപ്പിക്കാമോ
എന്ന ആവശ്യം ഫ്യൂറോ അയാളുടെ
മുന്നിൽ ഉന്നയിക്കുന്നത്. എന്നാൽ അയാൾ
കൈ മലർത്തുകയായിരുന്നു. പകരം
സഹായം നൽകിയതാവട്ടെ സൈരീ
റ്റയും. രൂപാന്തരക്കഥയിലെ പിടിതരാ
ത്ത അറ്റങ്ങളിൽ ഒന്ന് ഇഗോർനിയുടെ
കാര്യത്തിലേതാണ്. ഫ്യൂറോയുടെ സഹോദരിയുടെ
ട്വിറ്റർ കുറിപ്പുകളും മുമ്പ്
കണ്ടപ്പോൾ അയാൾ പറഞ്ഞ പേരും വി
വരങ്ങളും ചേർത്തുവച്ച് അയാൾ ഫ്യൂറോയുടെ
യഥാർത്ഥ പ്രശ്നം മനസ്സിലാ
ക്കുന്നു. അത് സാധിക്കുന്ന ഒരേയൊ
രാൾ. അതിനയാളെ സഹായിക്കുന്നത്
ഇപ്പോൾ അയാളിലും സംഭവിച്ച മാറ്റങ്ങ
ളാണ്. നോവലിൽ വിശദീകരണം ഏതുമില്ലെങ്കിലും
രണ്ടാം തവണ ഈ കഥാപാത്രത്തെ
നാം കാണുമ്പോൾ അയാൾ
സ്വയം മോർഫിയൂസ് എന്ന് പരിചയപ്പെ
ടുത്തുന്ന ഒരു സ്ത്രീയായിരിക്കുന്നു. അയാൾ
തകേനയുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ
അവർക്കിടയിൽ പൊതുവായി
പലതും നിരീക്ഷിക്കുന്നുണ്ട്. നൈ
ജീരിയൻ മധ്യ വർഗത്തിന്റെ തകർച്ച
യിൽ നിന്നുയിർക്കൊണ്ട ഒരേ വിഭാഗ
ത്തിൽ പെട്ടവർ, എൺപതുകളിലെയും
തൊണ്ണൂറുകളിലെയും എകാധിപത്യങ്ങ
ളിലേക്ക് പിറന്നു വീണവർ, ഒരു ഗുണ നി
ലവാരവുമില്ലാത്ത പ്രൈവറ്റ് സ്കൂളുകളിൽ,
അല്ലെങ്കിൽ ഒട്ടും മെച്ചമല്ലാത്ത പബ്ലിക്
സ ്കൂളുകളിൽ പഠിച്ച വർ, സർ
ക്കാർ ശമ്പളക്കാരായ വിദ്യാസമ്പന്നരായ
മാതാപിതാക്കൾ ഉണ്ടാവാൻ ഭാഗ്യം
ചെയ്തവർ, നന്നായി ഇംഗ്ലീഷ് കൈകാര്യം
ചെയ്യാനറിയാവുന്നവർ – അങ്ങനെ.
”ഞങ്ങളുടെ എക്കാലത്തെയും അദ്ധ്യാപകർ
നൈജീരിയയുടെ പരാജയങ്ങളെ
കുറിച്ചുള്ള അവരുടെ രൂഢമായ അവമതി
ഞങ്ങളിലേക്ക് പകർന്നു, ഒപ്പം കൊളോണിയൽ
ഭരണത്തെ കുറിച്ചുള്ള കടു
ത്ത ഗൃഹാതുരത്വവും. തകേനയുടെ കാര്യത്തിൽ…
എന്നെ ഉരുവപ്പെടുത്തിയ അതേ
വൈരുധ്യങ്ങളാണ് ഞാൻ കണ്ടത്.
നാണക്കേടും ധിക്കാരവും, പ്രായോഗികതാവാദവും
ലോല ചിന്തകളും, ചിന്താശൂന്യമായ
ഹിംസാത്മകതയും മറ്റെല്ലാം
മറന്നുള്ള ത്യാഗ ബുദ്ധിയും, ചുവന്നു തുടുക്കലും
കറുത്ത തൊലിയും…” തന്നിൽ
സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തല
ത്തിൽ കൂടിയാവാം സ്ത്രീത്വത്തെ കുറി
ച്ച് ദീപ്തമായ നിലപാടുകൾ ഇഗോനി/
മോർഫിയൂസിൽ ഉരുത്തിരിയുന്നത്. ‘അവരുടെ
(ഫ്യൂറോയുടെ മമ്മ) വിരലുകൾ
എന്റെ തലമുടിയിലൂടെ നീങ്ങിയപ്പോൾ
അവരിൽ നിന്നും മറച്ചുവയ്ക്കുന്ന കാര്യ
ത്തെ കുറിച്ചോർത്ത് എന്റെയുള്ളിൽ കു
റ്റബോധത്തിന്റെ കഠാരയിറങ്ങി. നോവൽ
പോയിത്തുലയട്ടെ, ഒരു കഥയും
അത് ആസ്വാദ്യകരമാക്കുന്ന മനുഷ്യദു:
ഖത്തോളം പോന്നതല്ല… ഫ്യൂറോയുടെ
കഥയിൽ നിന്ന് ഞാൻ കുഴിച്ചെടുക്കാൻ
ആഗ്രഹിച്ച നിക്ഷേപങ്ങൾ – ആത്മസ്വ
ത്വത്തിന്റെയും, ആത്മ വഞ്ചനയുടെ
യും, ഭൂഖണ്ഡപരമായ അപകർഷ ബോധവും,
ഞങ്ങളുടെ മാതാപിതാക്കളുടെ
കൊളോണിയൽ മാനസിക ഭാരങ്ങളുടെ
വികസിക്കുന്ന വലയങ്ങളെയും
(widening gyres), അവയോടൊപ്പം എന്റെ
കാപട്യത്തെയും – ഏതാനും ശാന്ത
മായ വാക്കുകളിലൂടെ തുറന്നു കാട്ടിയ ഒരമ്മയിലൂടെ
നശിപ്പിക്കപ്പെട്ടു. മമ്മ ത
ന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറി
ച്ച് മോർഫിയൂസ് വീണ്ടും വാചാലനാകു
ന്നു. ‘ഒരു സ്ത്രീഞാനെന്തായിരുന്നോ
അതിൽ നിന്ന് ഭിന്നമായി എന്നെ നിർവ
ചിച്ചു’ എന്ന് അയാൾ/ അവൾ പറയു
ന്നു. ‘സ്ത്രീത്വം എന്നത് സവിശേഷമായ
ബാധ്യതകളോടെയാണ് സംഭവിക്കു
ന്നത്, അതിൽ പെട്ടതാണ് ഒരു രണ്ടാം
കിട സ്ഥാനം എന്ന കാര്യം എപ്പോഴും
ഓർമിക്കുക എന്നത്, അതിന്റെ പ്രധാന
അടയാളം പുരുഷന്മാരിൽ നിന്നുള്ള ക്ഷ
ണിക്കപ്പെടാത്ത ലൈംഗിക ശ്രദ്ധയാണ്.
എന്റെ പുതിയ വ്യക്തിത്വത്തിന്റെ
ഈ വസ്തുത ഞാൻ കണ്ടിരുന്നില്ല. ഒരു
സ്ത്രീസമാധാനത്തോടെ തനിയെ കഴി
യുന്നതോ തനിച്ചിരിക്കാൻ ആഗ്രഹിക്കു
ന്നതോ പ്രതീക്ഷിക്കപ്പെടുന്നില്ല. താൻ
ആഗ്രഹിച്ച സ്ത്രീയാവാൻ ഒരിക്കലും കഴിയാത്ത
പുരുഷന്റെ കാര്യം കഷ്ടം’. ര
ണ്ടു സ്വത്വങ്ങൾക്കിടയിലുള്ള യുദ്ധ
ത്തിൽ താൻ വശം മാറിയിരുന്നു എന്ന്
മോർഫിയൂസ് തുറന്നു പറയുന്നു. ‘എന്നെ
എന്റെ ഭൂതകാലത്തോട് കെട്ടിയിട്ട
ഭ്രാന്തിന്റെ സർപ്പം ഉണ്ടായിരുന്നെങ്കിലും
ഞാൻ പുരുഷനിൽ നിന്ന് വ്യതിരിക്ത
യായിരുന്നു, ഭേദിക്കപ്പെട്ടിരുന്നു. ഞാൻ
ഞാനാരാവണമോ അതായിരുന്നു’. ഇ
ത്തരം മാറ്റങ്ങൾ ‘എല്ലായ്പോഴും ഏതെ
ങ്കിലും നിലയിൽ എവിടെയൊക്കെയോ
ആരിലെങ്കിലുമൊക്കെ സംഭവിക്കുന്നു
ണ്ട്’ എന്ന് മറ്റൊരിക്കൽ അവൾ നിരീ
ക്ഷിക്കുന്നു.
ഫ്യൂറോയുടെ കാര്യത്തിൽ, ഒരു വേള,
കൊളോണിയൽ ബാധ്യതകളും പാര
മ്പര്യവും കറുത്ത വർഗക്കാരിൽ സൃഷ്ടി
ക്കുന്ന അപകർഷം പ്രതിപ്രവർത്തിക്കു
ന്ന ഒരാഗ്രഹ ചിന്തയുടെ ന്യായീകരണം
കണ്ടേക്കാമെങ്കിലും ഇഗോനിയുടെ രൂപാന്തരത്തിന്
അത്തരം വിശദീകരണ
ങ്ങൾ ഒന്നും ആദ്യഘട്ടത്തിൽ നോവൽ
മുന്നോട്ടു വയ്ക്കുന്നില്ല എന്നത് ഒരു പരി
മിതിയായും തോന്നാം. ആദ്യ സന്ദർഭ
ത്തിൽ സ്ത്രീയാവാനുള്ള എന്തെങ്കിലും
ചോദന ആ കഥാപാത്രത്തിൽ ഉള്ളതായി
സൂചനയൊന്നുമില്ല. ടോസിനുമായു
ള്ള അടുപ്പം പോലും ആഗ്രഹിച്ച വിധം
പൂർണതയിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത
വിധം കറുത്ത പൃഷ്ടം എന്ന അസാധാരണ
പ്രതിഭാസം ഫ്യൂറോയെ മഥിക്കുന്നുവെങ്കിൽ
സമാനമായ ഒരു പ്രശ്നം
മോർഫിയൂസിനും നേരിടാനുണ്ട്.
നിറഞ്ഞ മാറും സ്ത്രൈണ ശരീരവും എല്ലാമുള്ള
മോർഫിയൂസിലും വലിയൊരു
അത്യസാധാരണത്വമായി അയാളുടെ/
അവളുടെ ലിംഗം മാത്രം ബാക്കിനിൽ
ക്കുന്നു. അത് കണ്ടെത്തുക ഒരു രാവിന്റെ
പ്രണയ പാശത്തിൽ ഫ്യൂറോ/ ഫ്രാങ്ക് തന്നെയുമാണ്.
നോവൽ ആഖ്യാനം മുഴുമിക്കുന്നതും
ഇഗോനിയെന്ന ഫിക്ഷൻ
എഴുത്തുകാരൻ തന്നെയാണ് എന്നിട
ത്താണ് ആ മെറ്റാ നരേറ്റീവ് തലം വ്യക്ത
മാകുന്നത്. ഫ്യൂറോ വീട് വിട്ടിറങ്ങിയത്മുതൽ
ഇരുപത്തിയഞ്ച് ദിവസങ്ങളിലായാണ്
നോവലിന്റെ കഥാകാലമെന്നു ന
മ്മളറിയുന്നതും മോർഫിയൂസിൽ നി
ന്നാണ്. അയാളാണ് ഫ്യൂറോയ്ക്ക് മമ്മ
യും സഹോദരിയുമായുള്ള സമാഗമ
ത്തിന് വഴിയൊരുക്കുന്നതും. ”ഫ്യൂറോ,
നീയില്ലേ അവിടെ? വന്നു വാതിൽ തുറ
ക്ക്” എന്ന മമ്മയുടെ സ്നേഹപൂർണമായ
വിളിയിലാണ് നോവൽ അവസാനി
ക്കുന്നത്.
സാമൂഹ്യ ചിത്രങ്ങൾ
മുഖ്യ കഥാപാത്രങ്ങളെ ചിത്രീകരി
ക്കുന്ന അതേ തീവ്രതയോടെ നടത്തുന്ന
മറ്റു നിരീക്ഷണങ്ങൾ സാമൂഹികാവസ്ഥ
യുടെ ശക്തമായ ആവിഷ്കാരം ആയി
നോവലിലുണ്ട്. സങ്കര നിറമുള്ള കു
ഞ്ഞുങ്ങളെ കിട്ടാനായി വെളുത്ത വർ
ഗക്കാരായ ഇഷ്ട ക്കാരെ വേട്ടയാടുന്ന
ലാഗോസിലെ അഭ്യസ്തവിദ്യരായ സ്ത്രീകളെ
കുറിച്ച് നോവലിലെ നിരീക്ഷ
ണങ്ങൾ ഒരു ‘കോമഡി ഓഫ് മാനേഴ്സ്’
സ്വഭാവം ആർജിക്കുന്നുണ്ടെന്ന്
ഹെലൻ ഹബീല നിരീക്ഷിക്കുന്നുണ്ട്.
കടുത്ത പരിഹാസമുള്ള ഇത്തരം സാമൂഹിക
വിമർശനങ്ങളിലാണ് നോവലി
സ്റ്റിന്റെ ശക്തി എന്നും അദ്ദേഹം കൂട്ടി
ച്ചേർക്കുന്നു (ബുക്ക് റിവ്യൂ: ദി ഗാർഡി
യൻ). അവരുടെ വിദ്യാഭ്യാസ യോഗ്യത
പോലും തമാശയാണെന്നും സൂചനയു
ണ്ട്. ലൈംഗിക വിട്ടുവീഴ്ചകൾ ഗ്രേഡുകളും
പ്രമോഷനും കിട്ടാനുള്ള എളുപ്പവഴികളായ
യൂണിവേഴ്സിറ്റി സാഹചര്യ
ങ്ങൾ വേണ്ടുവോളം ഉപയോഗപ്പെടു
ത്തിയവാരാണ് അവരിൽ പലരും. അമ്മ
മാ രി ല്ല ാത്ത കു ട്ടി കൾ ക്കാ യു ള്ള
എൻ.ജി.ഒ. ഫ്യൂറോയ്ക്ക് ഡയറക്ടർ പദവി
വാഗ്ദാനം ചെയ്യുന്നത് വെള്ള
ക്കാർ തങ്ങളിൽ പെട്ട ഒരാൾ ആവശ്യ
പ്പെട്ടാൽ ഏതു കാര്യത്തിനും കൈയയ
ച്ചു സംഭാവന നൽകും എന്ന ന്യായത്തി
ലാണ്. ലാഗോസിനെയും അബൂജയെയും
താരതമ്യം ചെയ്ത് അരിൻസെ നട
ത്തുന്ന നിരീക്ഷണം സാമൂഹത്തിലെ
സാമ്പത്തികാവസ്ഥയിലുള്ള അന്തരം
പ്രതിഫലിപ്പിക്കുന്നു.
”ചോരയിലും വി
യർപ്പിലും ഉത്കർഷേച്ഛയിലും സൃഷ്ടി
ക്കപ്പെട്ടതാണ് ലാഗോസ്. അബൂജ ധനി
കർക്കുള്ള കളിസ്ഥലമായി രൂപപ്പെടു
ത്തിയതാണ്… നൈജീരിയയിലെ ഏറ്റ
വും മോശപ്പെട്ട ചില ചേരികൾ അബൂജ
യുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെ
ത്താം” ഡ്രൈവർ വിക്ടർ എന്ന ‘ഹെഡ്
സ്ട്രോങ്’ നിരീക്ഷിക്കുന്നു, ”ഞാൻ
പോർട്ട് ഹാർകോർട്ടിലും ലാഗോസിലും
ടാക്സി ജോലി ചെയ്തിട്ടുണ്ട്, ഘാനയി
ലും ലൈബീരിയയിലും ഡ്രൈവർ ആയി
രുന്നിട്ടുണ്ട്, എന്നാൽ ഞാൻ കഴിഞ്ഞിട്ടു
ള്ള ഏറ്റവും മോശം സ്ഥലം ഡാകി ബിയു
(അബൂജയിൽ) ആണ്”. വെളുത്ത വർഗ
ക്കാർ മനുഷ്യാവകാശങ്ങളെ കൂടുതൽ
മാനിക്കുന്നവർ ആണെന്നും രാഷ്ട്രീയ അഭയം
തേടുന്നവരെ സ്വീകരിക്കുമെന്നും
കേട്ടിട്ടുള്ള അയാൾ ഒരു നാൾ ആരോടും
പറയാതെ പോളണ്ടിലേക്ക് പോകുന്നുമു
ണ്ട്.
മറുവശത്ത് ”നിങ്ങൾ മുന്നോട്ടു വയ്
ക്കുന്ന പുസ്തകങ്ങളെല്ലാം വിദേശ മാതൃകകളെ
അടിസ്ഥാനപ്പെടുത്തിയതാവുമ്പോൾ
എങ്ങനെയാണ് എന്റെയാളുകൾ
ഈ നാട്ടിൽ ബിസിനസ് നടത്തുക”
എന്ന യുഗൂദയുടെ ചോദ്യവും ഉണ്ട്.
ഹാർലമിലെ ജീവിത സാഹചര്യങ്ങ
ളിൽ, കേളികേട്ട അമേരിക്കൻ സഹിഷ്ണുതയുടെ
‘അനുഭവിക്കുന്നവരുടെ വശ
ത്ത്’ (റണഡണധവധഭഥ ണഭഢ) നിന്ന് ഇനിയങ്ങോ
ട്ട് പഴയ വിവേചനത്തിന്റെ അരക്ഷിതത്വം
മതി എന്ന് വൈരുധ്യപൂർണമായ നയം
നടപ്പിലാക്കാൻ (റണലണഥറണഥടളധമഭ)
ശ്രമിച്ചതിനു ശിക്ഷിക്കപ്പെടുന്ന പോൾ
ബിയാറ്റിയുടെ (ൗദണ ണേഫഫമഴള) ‘മി’യുടെ
അനുഭവങ്ങളുടെ ലഗോസിയൻ പാരഡി
പോലെ പല സന്ദർഭങ്ങളും നോവലിൽ
അനുഭവപ്പെടുന്നുണ്ട്. ഹാസ്യ ഭാവന
യും പ്രകോപനപരമാംവിധമുള്ള പരി
ഹാസ വാഞ്ഛയും മുറ്റി നിൽക്കുന്ന ആവിഷ്കാര
രീതിയാണ് ഇഗോനി ബെരെ
റ്റ് അവലംബിക്കുന്നത്. ദ്വന്ദ്വ വ്യക്തിത്വ
വും പ്രതിസന്ധികളും എന്ന വിഷയം തന്റെ
മുൻകഥകളിലും ബെരെറ്റ് കൈകാര്യം
ചെയ്തിട്ടുണ്ട് എന്നും ചൂണ്ടിക്കാണി
ക്കപ്പെടുന്നു.
എന്നാൽ ഇതിവൃത്ത കേന്ദ്രമായ
രൂപാന്തരണം മുന്നോട്ടു വയ്ക്കു
ന്ന സാദ്ധ്യതകൾ വേണ്ടത്ര ആഴത്തിൽ
പരിശോധിക്കപ്പെട്ടിട്ടില്ല എന്നും ഒട്ടേറെ
വാഗ്ദാനം ചെയ്ത ഒരു തുടക്കത്തിനു
ശേഷം അത്രയൊന്നും അസാധാരണത്വ
മില്ലാത്ത പതിവുചാലുകളിലേക്ക് നോവൽ
വീണു പോകുന്നു എന്നും ഭ്രമാത്മ
ക, സർറിയലിസ്റ്റിക്/മാജിക്കൽ റിയലി
സ്റ്റിക് സാദ്ധ്യതകൾ ഒന്നും ശ്രദ്ധേയമാം
വിധം ശ്രമിച്ചു നോക്കുന്നതേയില്ലെന്നും
എല്ലായിടത്തും ഉണ്ടെങ്കിലും പ്രത്യേകി
ച്ച് മനസ്സുലയ്ക്കാനോ വായനക്കാരനെ
പിടികൂടാനോ മുഖ്യ കഥാപാത്രത്തിന് കഴിയുന്നില്ല
എന്നും വിമർശനങ്ങൾ ഉന്ന
യിക്കപ്പെട്ടിട്ടുണ്ട്. കാഫ്കയെ ഓർമിപ്പി
ച്ചു തുടങ്ങുമ്പോഴും ‘കാഫ്ക്കെയസ്ക്’
എന്ന് പറയാവുന്ന ദുരൂഹവും ചങ്കിടിപ്പു
ണ്ടാക്കുന്നതുമായ അന്തരീക്ഷമോ പ്രമേയപരമായ
ആഴമോ നോവലിനില്ല എ
ന്നും ചില വായനക്കരെങ്കിലും നിരീക്ഷി
ക്കുന്നു.