ഹരാരിയുടെ വാക്കുകൾ അസത്യമോ അതിഭാവനയോ?

ഫാ. മാത്യു നിലമ്പൂര്‍

നമുക്കിനിയും പുറകിലേക്ക് നടക്കാൻ കഴിയില്ല. ഈ നൂറ്റാണ്ടിൽ തന്നെയോ അതോ അടുത്ത നൂറ്റാണ്ടിലോ വലിയ മാറ്റം സംഭവിക്കും. അത് സാപ്പിയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI അഥവാ കൃത്രിമ ബുദ്ധി) തമ്മിലുള്ള സാങ്കേതികമായ പോരാട്ടത്തിന്റെ കാലമായിരിക്കും. ആ പോരാട്ടത്തിൽ മനുഷ്യവംശം പ്രവചിക്കാൻ കഴിയാത്ത ഒരു ദുർഗതിയിലേക്ക് വരികയും ചെയ്തേക്കാം.തന്റെ പുസ്തകങ്ങളിലൂടെ…

നിശബ്‌ദ സഞ്ചാരങ്ങൾ: ഭൂമിയിലെ മാലാഖമാരുടെ കനിവിന്റെ കഥ

ഷിബി ഐ.ജി.

മധ്യതിരുവിതാംകൂറിൽ നിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി ഭൂമിയുടെ പലഭാഗത്തേക്കും നേഴ്‌സുമാർ നടത്തിയ പലായനത്തിന്റെയും പ്രവാസജീവിതത്തിന്റെയും കഥയാണ് 'നിശബ്‌ദ സഞ്ചാരങ്ങൾ' എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ബെന്യാമിൻ പറയുന്നത്. മരണത്തിന്റെയും അതിജീവനത്തിന്റെയും മുറികൾ ആശുപത്രികളിൽ പലപ്പോഴും അടുത്തടുത്തായിരിക്കും. അവയ്ക്കു ഒരു ജനൽ മറ പോലും പലപ്പോഴും കാണില്ല. അജ്ഞാതരായവരുടെ മരണം നമുക്ക്…

ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും: ഗ്രഹണവും ഛായാഗ്രഹണവും

ഡോ. മോത്തി വർക്കി

മനുഷ്യന്റെ ഭാവനകളും സ്വപ്‌നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള കിനാവള്ളികളാണ്. ജീവിതത്തെ മുറുകെപിടിക്കാനും തിരികെപിടിക്കാനുമുള്ള സകല സാധ്യതകളെയും ഭ്രാന്തമായി അന്വേഷിക്കാനും പിന്തുടരാനുമുള്ള മനുഷ്യന്റെ ജൈവപ്രേരണയാണ് ഭാവനയും ഭാവുകത്വവും. ഇത്തരം സർഗചോദനകളെ അക്ഷരങ്ങളിൽ ആവാഹിക്കുകയും കുടിയിരുത്തുകയുമാണ് സാഹിത്യത്തിന്റെ കുലധർമം നിയതമായ രൂപവിന്യാസങ്ങൾക്കപ്പുറത്തേക്ക് അക്ഷരശരീരം വ്യാപിക്കുമ്പോൾ…

അന്നിരുപത്തിയൊന്നില്: അറിയാത്ത കലാപം, അറിഞ്ഞ ലഹള

സുരേഷ് എം.ജി.

ഈ വർഷത്തെ പൂർണ്ണ ഉറൂബ് നോവൽ അവാർഡ് കരസ്ഥമാക്കിയ റഹ്മാൻ കിടങ്ങയത്തിന്റെ “അന്നിരുപത്തിയൊന്നില്” എന്ന നോവലിന്റെ ഒരു വായന കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞ് തന്ന ഒരു കഥയിലൂടെയാണ് മാപ്പിള ലഹളയെക്കുറിച്ച് കേൾക്കുന്നത്. സ്കൂൾ അവുധിയാഘോഷങ്ങൾ അമ്മയുടെ വീട്ടിൽ, എളവള്ളിയിലായിരുന്നു. കാക്കശ്ശേരി ഭട്ടതിരിയെ അവസാനമായി നാട്ടുകാർ കണ്ട, എളവള്ളി ഭഗവതി…

ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ വർത്തമാനങ്ങൾ

മധു ഇളയത്

മൃതമായതാണ് ചരിത്രം. നിയതാർത്ഥത്തിൽ വർത്തമാനകാലത്തിൽ അതിനു പ്രസക്തിയൊന്നുമില്ല. എങ്കിലും അത് വർത്തമാനകാലത്തെ ഉദ്ദീപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.മൃതർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ജീവിച്ചിരിക്കുകയും, അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതുപോലെ ചരിത്രവും വിദൂരമായ ഒരു ഭൂതകാലത്തിലിരുന്നു വർത്തമാനത്തെ രൂപപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങളെ പ്രക്ഷേപിക്കുന്നു.ഒരു മിത്തും ചരിത്രവും തമ്മിലുള്ള പ്രധാന അന്തരം ഇതത്രെ. മിത്തിനു ചരിത്രത്തിന്റെ പ്രച്ഛന്നവേഷം…

സാറായിയുടെ മരുദേശങ്ങൾ: നീരാവിയാകുന്ന നിലവിളികൾ

ഡോ. മോത്തി വർക്കി

ബൈബിളിലെ സംഭവങ്ങളെയും പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും, കാലീകവും കാല്പനീകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചിട്ടുള്ള ധാരാളം കൃതികൾ വിശ്വസാഹിത്യത്തിലുണ്ട്. കാലാതിവർത്തിയായ റഷ്യൻ സാഹിത്യകാരൻ ദസ്‌തെയ്‌വ്‌സ്‌കിയുടെ 'കാരമസോവ് സഹോദരന്മാർ', കസാന്ദ് സാക്കീസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം', സരമാഗുവിന്റെ 'യേശുക്രിസ്തുവിന്റെ സുവിശേഷം' തുടങ്ങിയവ സമാനതികളില്ലാത്ത ആവിഷ്‌ക്കാരങ്ങളാണ്. മലയാള സാഹിത്യത്തിലും സമാനമായി ഭാവനാവ്യവഹാരങ്ങൾ വിവർത്തനമായും മൗലീക രൂപത്തിലും ഉണ്ടായിട്ടുണ്ട്.…

ബഷീർ: ഏഴകളുടെ ഭാഷയെ കൊട്ടാര സദസ്സിൽ ആദരിച്ച സുൽത്താൻ

സഫര് അമീന ഹക്കിം

മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എനിക്ക് അറിയില്ലെന്ന് എട്ടുനാടും പൊട്ടുമാറ് വിളിച്ചു പറയാൻ തന്റേടമുണ്ടായത് വൈക്കം മുഹമ്മദ് ബഷീറിന് മാത്രമാണ്. ചരിത്രത്തിൽ ഇതിനു തുല്യം ചാർത്താൻ പിന്നെ തെളിഞ്ഞു വരുന്നത് ആംഗലേയ സാഹിത്യകാരൻ ഡോ. ജോൺസൺ മാത്രമാണ്. തന്റെ ഡിക്ഷണറിയിലെ തെറ്റ് ചൂണ്ടിക്കാട്ടിയ കുട്ടിയോട് 'അറിവില്ലായ്മയാണ് ക്ഷമിക്കണം 'എന്നാണ് ഡോ.…

പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ വായന

ഇ. കെ. ദിനേശൻ

എഴുത്തിന്റെ രീതിശാസ്ത്രത്തെ നിർണ്ണയിക്കുന്നത് അതിലെ സാമൂഹികമായ ഇടപെടലാണ്. എഴുത്തുകാരൻ തന്റെ ആശയാവിഷ്ക്കാരത്തിന് തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ അതിനൊരുരിക്കലും വിഘാതം സൃഷ്ടിക്കാറുമില്ല. കവിത, ചെറുകഥ, മിനിക്കഥ, നോവൽ തുടങ്ങിയ എഴുത്തിന്റെ ആവിഷ്ക്കാര രീതികൾക്ക് അതിന്റേതായ സാധ്യതകളും പരിമിതികളും ഉണ്ട്. ഒരു വിഷയത്തെ നോവലിലൂടെ പറയാൻ പറ്റുന്ന സാധ്യതയല്ല അത് ചെറുകഥയിൽ എത്തുമ്പോൾ…