• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി June 18, 2020 0

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും അവിടത്തെ ഭാഷ സംസാരിക്കാനെങ്കിലും പഠിക്കണമെന്നുള്ളത്. അതൊരു അലിഖിത നിയമമാണ്. കാരണം, ഭാഷ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാഷയിലൂടെ മാത്രമേ ഏതൊരു നാട്ടിലെയും സംസ്കാരവുമായി ഇഴുകിച്ചേരാനാവുകയുള്ളൂ.

ഇന്ത്യയിലെ അന്യഭാഷാസംസ്ഥാനങ്ങളിൽ മാത്രമല്ല, എല്ലാ വിദേശരാജ്യങ്ങളിലും മലയാളികളെത്തി പലവിധ ഉപജീവനമാര്ഗങ്ങള് സ്വീകരിച്ച് കഴിഞ്ഞുവരുന്നുവെന്നുള്ള വസ്തുതയിൽ ഇന്ന് അതിശയോക്തിയൊന്നുമില്ല. ആംസ്ട്രോംഗ് ചന്ദ്രനിൽ കാല് കുത്തിയപ്പോള് അവിടെ ചായക്കച്ചവടം നടത്തുന്ന മലയാളിയെ കണ്ടുമുട്ടുകയുണ്ടായെന്ന തമാശ പോലും ഉദാഹരണമാക്കിയാണേല്ലാ മലയാളിയുടെ പ്രവാസജീവിതത്തെക്കുറിച്ച് നാം ഊറ്റംകൊള്ളുന്നത്.

എന്നാൽ മലയാളി എവിടെയെത്തിയാലും അവിടത്തെ ഭാഷ യാന്ത്രികമായല്ലാതെ ആത്മാര്ത്ഥമായി സ്വായത്തമാക്കുന്നതിൽ താത്പര്യം കാട്ടുന്നുണ്ടോ എന്ന് ഒരു ആത്മപരിശോധന നടത്താനുള്ള കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു എന്നുവേണം പറയാൻ.

ഇത്തരമൊരു വൈരുധ്യത്തിൽ ഊന്നൽ നല്കുന്നതാണ് മുംബൈ മലയാളികൾ മറാഠിഭാഷ സ്വായത്തമാക്കുന്നതിൽ പ്രകടമാക്കുന്ന വൈമുഖ്യം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാനഭാഷ നമ്മുടെ ദേശീയഭാഷയായ ഹിന്ദിയാണെന്നുള്ള കാര്യം സമ്മതിച്ചുകൊടുക്കാം. ലക്ഷക്കണക്കിന് മലയാളികളും അതേ അനുപാതത്തിൽ മറ്റ് അന്യസംസ്ഥാനക്കാരും ഒപ്പം മഹാരാഷ്ട്രക്കാരുമുള്ള ഒരു മെട്രോപൊളിറ്റൻ നഗരമായ മുംബൈയിലെയും പ്രധാന സംസാരഭാഷ ഹിന്ദിതന്നെ.

മലയാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു പിടിവള്ളിയാണ്. ശുദ്ധമായിട്ടില്ലെങ്കിലും തത്കാല വിനിമയത്തിനായി മലയാളികൾ ഈ ഭാഷ ഏതാണ്ടൊരുവിധം പറഞ്ഞൊപ്പിക്കുന്നു.
എന്നാൽ ഇവിടത്തെ അടിസ്ഥാനഭാഷയായ മറാഠിയെ മലയാളികൾ ഇപ്പോഴും പുച്ഛത്തോടും ഒരുതരം പേടിയോടും കൂടിയാണ് വീക്ഷിക്കുന്നതെന്നുള്ള യാഥാര്ത്ഥ്യം മറച്ചുവയ്ക്കാനാവുകയില്ല. അതിനാൽ ആ ഭാഷ സംസാരിക്കാൻ പഠിക്കാനുള്ള ഒരു സന്മനസ്സ് പോലും മുംബൈ മലയാളികൾക്കിടയിൽ കാണുന്നില്ല. 40-ഉം 50-ഉം വര്ഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കി വരുന്നതായി അഹങ്കാരം കൊള്ളുന്ന മലയാളികളിൽ നല്ലൊരു വിഭാഗത്തിന് മറാഠിയിൽ ഒരു വരിയെങ്കിലും പറയാനോ കേട്ടാൽ മനസ്സിലാക്കാനോ കഴിയാത്തതും അതുകൊണ്ടുതന്നെയാണ്.

മുംബൈയിലെ (മഹാരാഷ്ട്രയിലെ) ഔദ്യോഗികഭാഷ ഇപ്പോൾ മറാഠിയാണ്. അതിനാൽ പോലീസ് സ്റ്റേഷനുകളിൽ പോലും പരാതി സ്വീകരിക്കുന്നത് മറാഠിയിലാണ്. ഇത്തരം സാഹചര്യങ്ങൾക്കിടയിൽ, മറാഠിഭാഷ സംസാരിക്കാനറിയുന്നവരും ഒരു നിശ്ചിത കാലം മുതൽ ഇവിടെ താമസിച്ചു വരുന്നവർക്കും മാത്രമേ ഇവിടെ തുടരാനവകാശമുള്ളൂ എന്ന ശിവസേന തലവൻ ബാൽ താക്കറെയുടെ ആ പഴയ മണ്ണിന്റെ മക്കൾ വാദം മഹാരാഷ്ട്രയുടെ കുത്തക ഏറ്റെടുത്ത് അവസരോചിതമായ ചില ഇളവുകളോടെ എം.എൻ.എസ്. നേതാവ് രാജ് താക്കറെയെപ്പോലുള്ളവര് ഇടയ്ക്കിടെ ആവർത്തിക്കാറുണ്ട്. ഇത്തരം തീട്ടൂരങ്ങൾ മുഖവിലക്കെടുക്കാതെ തന്നെ ഇവിടെ കഴിയുന്ന മലയാളികളടക്കമുള്ള എല്ലാ പ്രവാസികളും മറാഠിഭാഷ പഠിക്കണമെന്നത് ധാർമികമായ ഒരു ഉത്തരവാദിത്തം തന്നെയാണ്.

അതേസമയം It is not easy to teach an old lazy dog എന്ന ഇംഗ്ലീഷ് ചൊല്ലിനെ അന്വര്ത്ഥമാക്കുന്നതാണ് ഇനിയും മറാഠി സംസാരിക്കാൻ കഴിയാത്ത ഇവിടത്തെ പഴയ മലയാളികളുടെ അവസ്ഥ. എങ്കിലും അവരുടെ സന്തതികളായ പുതിയ തലമുറക്കാര് മറാഠി ഭാഷ എല്ലാ വിധത്തിലും കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്നുള്ള കാര്യം ആശ്വാസകരവും അഭിമാനകാരവുമാണ്.

എന്നാൽ ആ പുതിയ തലമുറക്കാര്ക്ക് അവരുടെ മാതൃഭാഷയായ മലയാളം അന്യമായിക്കൊണ്ടിരിക്കുകയല്ലേ എന്ന ആശങ്കാജനകമായ ഒരവസ്ഥയും സമീപകാലം വരെ നിലനിന്നിരുന്നു. അതിനൊരു പരിഹാരമാണ് ഇവിടെ തുടർന്നു വരുന്ന കേരള സർക്കാരിന്റെ മലയാളം മിഷൻ പ്രവർത്തനങ്ങൾ.

Mobile: 80971

Related tags : Kattoor Muralimarathi

Previous Post

കാവലാൾ

Next Post

എഴുത്തുകാർ സ്വയം നവീകരിക്കണം: ചന്ദ്രമതി

Related Articles

കാട്ടൂർ മുരളി

ജസീന്ത കെർകേട്ട: ഞാൻ ദന്തഗോപുരവാസിയായ ഒരെഴുത്തുകാരിയല്ല

കാട്ടൂർ മുരളി

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

Cinemaകാട്ടൂർ മുരളി

മുസ്ലീങ്ങൾ മുഖ്യധാരയുടെ ഭാഗം തന്നെയാണ്: എം.എസ്. സത്യു

കാട്ടൂർ മുരളി

ഫാക്‌ലാന്റ് റോഡിലെ കൂടുകൾ

കാട്ടൂർ മുരളി

ടവർ ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

കാട്ടൂർ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക ഷെയ്ഖ്

ഓഷോ എന്ന പേരിലെ വ്യക്തിയും ശക്തിയും

കാർത്ത്യായനി മേനോൻ: ജഹാംഗീർ ആർട്ട് ഗ്യാലറിയുടെ മലയാളി സാരഥ്യം

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

മുംബൈ മലയാളിയും മറാഠിഭാഷയും

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ

മിഷൻ ഫാക്‌ലാന്റ് റോഡ്

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

മാത്യു വിൻസെന്റ് മേനാച്ചേരി: ഇംഗ്ലീഷ് നോവലുമായി ഒരു മലയാളി കൂടി

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ ‘ആജീബായീച്ചി ശാള’യിലെ വിദ്യാർത്ഥിനികൾ

ജസീന്ത കെർകേട്ട: ഞാൻ ദന്തഗോപുരവാസിയായ ഒരെഴുത്തുകാരിയല്ല

സർക്കസ്‌കലയിലെ കളിയും കാര്യവും

ബേബി ഹൽദർ – അടുക്കളയിൽ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക്

‘എന്റെ കഥ’യെ വെറും കഥയാക്കി മാറ്റിയത് പുരുഷന്മാർ: നളിനി ജമീല

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം ചുമക്കുന്നവർ

ഇവിടെ മലയാളിക്ക് സുഖം തന്നെ

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം: ഊർമിള പവാർ

കവിതയും കാലവും: മാറ്റത്തിന്റെ പടവുകൾ കയറുന്ന മറാഠി കവിത

ടവർ ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം

‘ഐ.എസ്സ്’ ഈസ് കോളിംഗ്

ജനകീയ നാടക പ്രസ്ഥാനത്തിന്റെ ശിലാഗോപുരങ്ങള്‍

ചോർ ബസാർ: കള്ളന്മാരുടെ തെരുവ്

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ പെരുമയിലും എളിമയോടെ

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

മുസ്ലീങ്ങൾ മുഖ്യധാരയുടെ ഭാഗം തന്നെയാണ്: എം.എസ്. സത്യു

കാമാഠിപ്പുരയിലെ മഞ്ജീരശിഞ്ജിതങ്ങൾ

‘സദ് രക്ഷണായ ഖൽനിഗ്രഹണായ’ അഥവാ മിഷൻ ഗോഡ് ഫാദർ

നാംദേവ് ധസ്സാൾ: ദൈവത്തിന്റെ വികൃതിയിൽ ഒരു കവിജനനം

‘ഉചല്യ’യുടെ ആത്മനിവേദനങ്ങൾ

ഫാക്‌ലാന്റ് റോഡിലെ കൂടുകൾ

എങ്ങോ വഴിമാറിപ്പോയ സമാന്തര സിനിമ

മെഹ്ഫിൽ – എ – ഗസൽ അഥവാ ഗസൽപക്ഷികളുടെ രാഗസദസ്സ്

Latest Updates

  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]
  • കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?September 19, 2023
    സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് […]
  • ചിത്ര പാടുമ്പോള്‍September 15, 2023
    ചിത്ര പാടുമ്പോള്‍വിചിത്രമാം വീണയില്‍സ്വപ്നവിരല്‍ ചേര്‍ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്‍റെചേതനയില്‍ രാഗലോലം. ചിത്ര പാടുമ്പോള്‍സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങങ്ങളില്‍സ്വച്ഛമാമാലാപനാര്‍ദ്രം. […]
  • ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പിSeptember 14, 2023
    രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven