• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ബേബി ഹൽദർ – അടുക്കളയിൽ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക്

കാട്ടൂർ മുരളി April 2, 2018 0

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും
അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും
പുകയും കൊണ്ടു കരുവാളിച്ച അവരുടെ ജീവിതം പ്രശസ്തിയുടെ
വെള്ളിവെളിച്ചത്തിലേക്കാനയിക്കപ്പെട്ടത് പെട്ടെന്നായിരുന്നു.
അക്ഷരങ്ങളോടുള്ള ബാല്യകാല പ്രണയമാണ് ഈ സാധാരണ
വീട്ടുജോലിക്കാരിയെ ഇരുണ്ടതും വേദനാനിർഭരവുമായ സ്വന്തം
ജീവിതം മറ്റുള്ളവർക്കായി പകർത്താൻ പ്രാപ്തയാക്കിയത്. ഹൽ
ദറുടെ ആത്മകഥയായ ആലോ ആന്ധരി (സാധാരണമല്ലാത്ത ഒരു
ജീവിതം) എന്ന കൃതി 13 വിദേശ ഭാഷകളുൾപ്പടെ 24 ഭാഷകളി
ലേക്കു വിവർത്തനം ചെയ്യപ്പെടുകയും ലക്ഷക്കണക്കിനാളുകൾ
ക്ക് വായനയുടെ ഉന്മാദം പകരുകയും ചെയ്തു. 2006ലാണ് ഈ
പുസ്തകം പുറത്തിറങ്ങിയത്. ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റിന്റെ വുമൺ
ഓഫ് ദി ഇയർ അവാർഡ് ഇത്തവണ ബേബി ഹൽദാറിനു നൽ
കാൻ ജൂറി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

ഹിന്ദി സാഹിത്യത്തിലെ ഇതിഹാസമായ മുൻഷി പ്രേം ചന്ദി
ന്റെ പേരക്കുട്ടിയും ഹൽദറുടെ യജമാനനുമായ പ്രൊഫസർ പ്രബോധ്
കുമാറാണ് അറിയപ്പെടാതെ കടന്നുപോകുമായിരുന്ന ഈ
യുവതിയുടെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത്. വായനയോടുള്ള അവരുടെ
കമ്പം മനസിലാക്കിയ അദ്ദേഹം നിരന്തരം പ്രോത്സാഹി
പ്പിച്ചു. പ്രമുഖ എഴുത്തുകാരുടെ കൃതികൾ എത്തിച്ചുകൊടുത്തു.
ഓർമക്കുറിപ്പുകൾ എഴുതി പൂർത്തിയാക്കിയപ്പോൾ എഡിറ്റ് ചെ
യ്ത് ചിട്ടപ്പെടുത്തുക മാത്രമല്ല പ്രാദേശിക സാഹിത്യ വൃത്തങ്ങ
ളിൽ അതേക്കുറിച്ചു സംസാരിക്കുകയും ബംഗാളിയിൽ നിന്ന് കൃതി
ഹിന്ദിയിലേക്കു വിവർത്തനം ചെയ്യുകയും ചെയ്തു.

വീട്ടുജോലിക്കാരുടെ യാതനകളും സ്വജീവിതത്തിലെ അവി
സ്മരണീയമായ അനുഭവങ്ങളും ചിത്രീകരിക്കുന്ന പുസ്തകം വലിയ
മാധ്യമ ശ്രദ്ധ നേടി. ഏഷ്യൻ രാജ്യങ്ങളിൽ വീട്ടുവേലക്കാർ
നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും നേരെ പിടിച്ച
കണ്ണാടി എന്ന നിലയിൽ ബേബി ഹൽദറുടെ ആത്മകഥ വ്യാപകമായി
വായിക്കപ്പെട്ടു. രണ്ടു വർഷത്തിനകം രണ്ടു പതിപ്പുകൂടി
പുറത്തിറങ്ങിയതോടെ പുസ്തകം പ്രചാരത്തിന്റെ കാര്യത്തിൽ
അതിവേഗം മുന്നോട്ടു കുതിച്ചു. തുടർന്ന് 13 വിദേശ ഭാഷകളുൾ
പ്പടെ 24 ഭാഷകളിലേക്കാണ് ഈ രചന മൊഴിമാറ്റപ്പെട്ടത്. സ്പന്ദിക്കുന്ന
ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ എന്ന നിലയിൽ വളരെയെളുപ്പം
അത് വായനക്കാരെ ആകർഷിച്ചു.

ജനിച്ചത് ജമ്മു കശ്മീരിലാണെങ്കിലും പശ്ചിമ ബംഗാളിലെ
24 പർഗാനാസ് ജില്ലയിലാണ് ബേബി ഹൽദർ ഇപ്പോൾ താമസി
ക്കുന്നത്. സൺഡേ ടൈംസ്, ന്യൂയോർക്ക് ടൈംസ് എന്നിവ ഉൾ
പ്പടെ ഇന്ത്യയിലും വിദേശത്തും എല്ലാ പ്രധാന മാധ്യമങ്ങളിലും
അവരെക്കുറിച്ചുള്ള ഫീച്ചറുകൾ വന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഫി
ലിംസിലെ അനുമേനോൻ ബേബി ഹൽദറെക്കുറിച്ചു നിർമിച്ച
ഡോക്യുമെന്ററി ദൂർദർശൻ, എൻ ഡി ടി വി, ആജ് തക്, സ്റ്റാർ
ന്യൂസ്, ചാനൽ 7, ബി ബി സി, സി എൻ എൻ തുടങ്ങി എല്ലാ ദൃശ്യ
മാധ്യമങ്ങളിലും പ്രാധാന്യപൂർവം പ്രദർശിപ്പിക്കപ്പെട്ടു.

ആലോ ആന്ധരി യുടെ ഇംഗ്‌ളീഷ് പതിപ്പ് 2006ൽ പ്രമുഖ നടി
യും ആക്ടിവിസ്റ്റുമായ നന്ദിതാദാസാണ് പ്രകാശനം ചെയ്തത്.
എൻസിഇആർടിയുടെ സ്‌കൂൾ സിലബസിൽ ഈ പുസ്തകം പതിനൊന്നാം
ക്ലാസിലെ പാഠപുസ്തകം കൂടിയാണ്. രണ്ടാമത്തെ
പുസ്തകം ‘ഇഷത് രൂപാന്തർ’ ബംഗാളിയിൽ നിന്നു നാലു ഭാഷകളിൽ
വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബംഗാളി
ഭാഷയിൽ 2015ൽ ഇറങ്ങിയ മൂന്നാമത്തെ പുസ്തകമായ ‘ഖോരെ
പെഹ്‌രാർ പഥ്’ വ്യാപകമായ നിരൂപക ശ്രദ്ധ പിടിച്ചെടുക്കുകയുണ്ടായി.

Related tags : Baby HaldarGateway LitFestKaakkaKattoor Murali

Previous Post

‘എന്റെ കഥ’യെ വെറും കഥയാക്കി മാറ്റിയത് പുരുഷന്മാർ: നളിനി ജമീല

Next Post

ഓഖികാലത്തെ വർഗശത്രു

Related Articles

കവർ സ്റ്റോറി

നിയമാധിഷ്ഠിത ഭരണം കാലഘട്ടത്തിന്റെ ആവശ്യം

കവർ സ്റ്റോറി

നവ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ

കവർ സ്റ്റോറി

ഫാ. പത്രോസിന്റെ ചിത്രത്തിന് പി. രാമൻ ശ്ലോകം രചിച്ചപ്പോൾ…

കവർ സ്റ്റോറി

റോഹിൻഗ്യൻ യാതനകളുടെ മറുവശം

കവർ സ്റ്റോറി

വിളവു തിന്നുന്ന വേലികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

കാട്ടൂർ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക ഷെയ്ഖ്

ഓഷോ എന്ന പേരിലെ വ്യക്തിയും ശക്തിയും

കാർത്ത്യായനി മേനോൻ: ജഹാംഗീർ ആർട്ട് ഗ്യാലറിയുടെ മലയാളി സാരഥ്യം

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

മുംബൈ മലയാളിയും മറാഠിഭാഷയും

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ

മിഷൻ ഫാക്‌ലാന്റ് റോഡ്

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

മാത്യു വിൻസെന്റ് മേനാച്ചേരി: ഇംഗ്ലീഷ് നോവലുമായി ഒരു മലയാളി കൂടി

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ ‘ആജീബായീച്ചി ശാള’യിലെ വിദ്യാർത്ഥിനികൾ

ജസീന്ത കെർകേട്ട: ഞാൻ ദന്തഗോപുരവാസിയായ ഒരെഴുത്തുകാരിയല്ല

സർക്കസ്‌കലയിലെ കളിയും കാര്യവും

ബേബി ഹൽദർ – അടുക്കളയിൽ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക്

‘എന്റെ കഥ’യെ വെറും കഥയാക്കി മാറ്റിയത് പുരുഷന്മാർ: നളിനി ജമീല

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം ചുമക്കുന്നവർ

ഇവിടെ മലയാളിക്ക് സുഖം തന്നെ

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം: ഊർമിള പവാർ

കവിതയും കാലവും: മാറ്റത്തിന്റെ പടവുകൾ കയറുന്ന മറാഠി കവിത

ടവർ ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം

‘ഐ.എസ്സ്’ ഈസ് കോളിംഗ്

ജനകീയ നാടക പ്രസ്ഥാനത്തിന്റെ ശിലാഗോപുരങ്ങള്‍

ചോർ ബസാർ: കള്ളന്മാരുടെ തെരുവ്

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ പെരുമയിലും എളിമയോടെ

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

മുസ്ലീങ്ങൾ മുഖ്യധാരയുടെ ഭാഗം തന്നെയാണ്: എം.എസ്. സത്യു

കാമാഠിപ്പുരയിലെ മഞ്ജീരശിഞ്ജിതങ്ങൾ

‘സദ് രക്ഷണായ ഖൽനിഗ്രഹണായ’ അഥവാ മിഷൻ ഗോഡ് ഫാദർ

നാംദേവ് ധസ്സാൾ: ദൈവത്തിന്റെ വികൃതിയിൽ ഒരു കവിജനനം

‘ഉചല്യ’യുടെ ആത്മനിവേദനങ്ങൾ

ഫാക്‌ലാന്റ് റോഡിലെ കൂടുകൾ

എങ്ങോ വഴിമാറിപ്പോയ സമാന്തര സിനിമ

മെഹ്ഫിൽ – എ – ഗസൽ അഥവാ ഗസൽപക്ഷികളുടെ രാഗസദസ്സ്

Latest Updates

  • ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നുSeptember 26, 2023
    ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ […]
  • മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്September 25, 2023
    ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള […]
  • സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-2September 22, 2023
    (കഴിഞ്ഞ ലക്കം തുടർച്ച) ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) […]
  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven